2017 ജനുവരി 7, ശനിയാഴ്‌ച

 കേരളീയരായ കർഷകർ  ഉറക്കമോഴിച്ച് കഷ്ടപ്പെട്ടുണ്ടാക്കുന്ന വാഴക്കുലയുടെ പേര് - മൈസൂർ കുലയെന്ന്..!!
    മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണം...

നാസിർ കോട്ടക്കുത്ത്
കരളുകൾ കൊത്തി
പ്പറിക്കുന്ന കഴുകഴുകൻറ ചുടുകണ്ണു കണ്ടു
ഞാനെന്റെ  നേതാവിലും

ഉണങ്ങിയ മനുഷ്യന്റെ
കോലങ്ങളൊക്കെയും
ഭിശഗ്വരൻമാർക്ക് നീ
തൂക്കി  വിൽക്കുന്നുവോ..?

അമൃതെന്ന് ചോല്ലി
ഊട്ടുന്ന വിഷത്തിനും
കാശെണ്ണി വാങ്ങയിവർ
മക്കളെ  തീറ്റുന്നോർ...

മകനെയൊരു മന്ത്രിയായ്
മാറ്റുവാൻ നീയിനി
മരുമകളെ വിറ്റാലും
വേണ്ടില്ലന്നോതുമോ..?

ആരാണ്  ആരെടാ
ആരാണ്  ആണെടാ...
കാടിന്റെ  മക്കൾക്കും
കാട്ടാളനായെടോ..?

ഇനിയില്ല യൊളിക്കുവാൻ
കാട്ടിലുമൊക്കില്ല...
ലജ്ജിച്ചു  പോയെടോ
നിൻ വിധിയോർത്തു ഞാൻ...

ഞാനെന്ന  ജനത്തിന്റെ 
ജനലുകളടച്ചു നീ
ശ്വാസവും  മുട്ടിച്ചു, 
അന്നവും മുട്ടിച്ചു..





സ്വന്തം മക്കളെ ചുട്ടു  തിന്നുന്നവർ:

ഡോക്ടർമാർ ആരോഗ്യം നശിപ്പിക്കുന്നു...
ന്യായാധിപർ നീതിന്യായം നശിപ്പിക്കുന്നു...
യൂണിവേഴ്സിറ്റികൾ വിജ്ഞാനം നശിപ്പിക്കുന്നു...
സർക്കാറുകൾ സ്വാതന്ത്യം നശിപ്പിക്കുന്നു...
പത്രങ്ങൾ അറിവിനെ നശിപ്പിക്കുന്നു...
മതങ്ങൾ ധാർമികത നശിപ്പിക്കുന്നു...
ബാങ്കുകൾ സാമ്പത്തികവും നശിപ്പിക്കുന്നു...
                  
                       നാസിർ കോട്ടക്കുത്ത്
           കടപ്പാട് :  ക്രിസ്  ഹെഡ്ജസ്
ജിദ്ദയിൽ നിന്ന് വിട...
Inshaa Allah, ഞായറാഴ്ച  രാത്രി നാട്ടിലെക്ക്  യാത്ര  പുറപ്പെടുകയാണ്, ദമാമിൽ മറ്റൊരു  മേച്ചിൽപുറം എന്നെയും  കാത്തിരിക്കുന്നു. ജിദ്ദയിലെ  അനുഭവങ്ങൾ മറക്കാൻ  കഴിയാത്ത  സ്വപ്നം പോലെയായിരുന്നു. അതിൽ  ഏറ്റവും നന്മ നിറഞ്ഞതായിരുന്നു  പോപ്പിയുടെ  രൂപീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ  കഴിയാഞ്ഞത്. ഒരു നാടു മുഴുവൻ  കൂടെ നിന്ന  ചാരിധാർത്ഥ്യത്തോടെ, വേദനയോടെ ജിദ്ദയോട്  വിടവാങ്ങുന്നു. 
കൈനീട്ടം വൈകിട്ടായാൽ കുഴപ്പമുണ്ടോ  എന്ന് ചോദിച്ച  പോലെയാണ്  ജൂണിലെ മഴ...
ജൂണിലെ  മഴ  ഡിസംബറിലായാൽ  വല്ല  കുഴപ്പമുവുണ്ടോ..? 
 സ്നേഹത്തിൻറെ വിലയറിയുക ആരെങ്കിലുമൊക്ക  നമ്മളെ യാത്രയാക്കുമ്പോഴാണ്...
ഒരു വിഫല ശ്രമം.. എങ്കിലും ചാരിതാർത്ഥ്യത്തോടെ..

പോത്തുകല്ലിൽ സംയുക്ത  ഈദ്ഗാഹ്.

  മാനവ എൈക്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും ഉദാത്തമായ മാതൃകാ സന്ദേശ മറിയിച്ചു കൊണ്ട്  പോത്തുകല്ലിൽ സംയുക്തമായി ഈദ് ആഘോഷിക്കുവാൻ തീരുമാനമായി. ജംഇയ്യത്തുൽ മുജാഹിദീൻ, ടൗൺ ജുമാ മസ്ജിദ്  (ജമാഅത്തെ ഇസ്ലാമി), KNM ബസ് സ്റ്റാന്റ് മസ്ജിദ് തുടങ്ങി മൂന്നു മഹല്ലുകൾ ചേർന്നാണ് പോത്തുകല്ല്  അങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച ഈദ്ഗാഹിൽ വിശുദ്ധ റമസാന്‍ മാസത്തിന് പരിസമാപ്തി കുറിച്ചു കൊണ്ടുള്ള  ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.  സമൂഹത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും ഐക്യവും കെട്ടിപ്പടുക്കാനും സാമുദായിക ധ്രുവീകരണം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ സമുദായ ഐക്യവും  സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയുള്ള യുവാക്കളുടെ ഇത്തരം  ശ്രമങ്ങളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനും കമ്മിറ്റി അംഗങ്ങൾ സന്നദ്ധത അറിയിച്ചു.  പോത്തുകല്ല്  വില്ലേജ് ഓഫീസിന് സമീപമാണ് ഈദ്ഗാഹ്  ഒരുക്കിയിട്ടുള്ളത്. നമസ്കാരം 8 മണിക്ക് തന്നെ ആരംഭിക്കുമെന്നും അതിനുമുമ്പായി തന്നെ എല്ലാവരും ഈദ്ഗാഹിൽ എത്തി ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു. 
നാട്ടിലെ ഒരു അവധിക്കാലത്ത്...

സംയുക്ത  ഈദ്ഗാഹിനുള്ള എന്റെ  ശ്രമങ്ങൾ പൂവണിയുമോ  അതോ പുഗ്ഗിടുമോ..?

 ഐക്യത്തിന്റെയും  സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും  സന്ദേശമറിയിക്കുന്ന ഈദും ഈദ്ഗാഹും ഒറ്റക്കൊറ്റക്ക് നമസ്കരിച്ച് പിരിയുന്നിടത്ത് എവിടെയാ നിങ്ങള് പറയുന്ന ഐക്യമുള്ളത്..? എവിടെയാ നിങ്ങൾ പറയുന്ന മുസ്ലിം  സാഹോദര്യമുള്ളത്..?  സംസാരിച്ച് തുടങ്ങുന്നടത്തൊക്കെ പഴയ വിദ്വേശത്തിന്റെ മാറാപ്പ് മുന്നിൽ വെച്ച്  വിലപേശുന്ന ഒരു കൂട്ടവും  ഒരു മുസ്ലിം സഹോദരനെ എല്ലാം മറന്ന്  സഹോദരനായി കാണാനുള്ള മാനസിക പക്വതയെത്താത്ത കുറച്ചാളുകൾക്കിടയിലുമാണ് ഇസ്ലാമിന്റെ അടിസ്ഥാന ബാലപാഠം  ചെല്ലിക്കൊടുക്കാൻ ഞാൻ  ശമിക്കുന്നത്..? അനക്ക് തീരെ തലച്ചോറില്ലേ എന്ന ലീക്ക് ബീരാന്റെ ചോദ്യമാ ഞാൻ എന്നോടു തന്നെ ചോദിക്കുന്നത്. നിങ്ങള് പറ,  സംയുക്ത ഈദ്ഗാഹിനുള്ള എന്റെ ശ്രമങ്ങൾ പൂവിടുമോ..?

നാസിർ കോട്ടക്കുത്ത് 
മേപ്പാടി ഹിൽ ഹൈവേക്ക് വേണ്ടി...

ഒരുപാട് കരയുമ്പോൾ ഒരു തുള്ളി കിട്ടുമെന്നത് അമ്മയിൽ നിന്നു പോലും കുഞ്ഞിന്റെ വളർച്ചയുടെ  അത്യാവശ്യം കരഞ്ഞു വാങ്ങിയാലേ കിട്ടുന്നൊള്ളൂവെങ്കിൽ, അധികൃതരിൽ നിന്നും പോത്തുകല്ലിന്റെ വളർച്ചക്കും കോഴിക്കോടോളം വികസനത്തിന് സാധ്യതകളുമുള്ള  പോത്തുകല്ല് - മുണ്ടേരി - മേപ്പാടി - കൽപറ്റ ഹിൽ ഹൈവേക്ക് വേണ്ടിയുള്ള ഈ നാടിന്റെ മുറവിളി തുടങ്ങിയിട്ട് പതിറ്റാണ്ട്കളോളം പഴക്കമുണ്ട്.
നിലവിൽ മലപ്പുറം ജില്ലയേയും വയനാട് ജില്ലയേയും നേരിട്ട് ബന്ധപ്പെടാൻ റോഡുകളോ റയിൽവേയോ മറ്റു മാർഗ്ഗങ്ങളോ ഇല്ലാത്തതിനാൽ കാടിന്റെ രണ്ടറ്റത്തായി അകറ്റപ്പെട്ടിരിക്കന്നു.
പോത്തുകല്ല് - മേപ്പാടി റോഡ് പൂര്‍ത്തിയായാല്‍, സമീപഭാവിയില്‍ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ യാത്രാമാര്‍ഗമാകാനിടയുള്ള എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ ദൂരം 40 കിലോമീറ്ററോളം കുറയാനിടയാകും.  ഇതോടൊപ്പം ടൂറിസ മേഖലയിൽ ലോകത്ത് ഏഴാം സ്ഥാനമുള്ള വയനാട് ജില്ലയെ, മലപ്പുറത്തിന്റെ ടൂറിസത്തിന് മുതൽ കൂട്ടാകുന്ന രീതിയിൽ നിലമ്പൂരിനെ ടൂറിസം കോറിഡോറായി മാറ്റി ലോക ടൂറിസം മാപ്പിലേക്ക് ഉയർത്താനാകുമെന്നത്  പോത്തുകല്ലിന്റെ വ്യാവസായിക - സാമ്പത്തിക-തൊഴിൽ മേഖലകളിൽ പുതിയ വാതായനങ്ങൾ തുറക്കപ്പെടും. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായ തിരുവമ്പാടി-പൂവാറംതോട്-നിലമ്പൂര്‍ റോഡുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ വയനാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റോഡുകൂടിയാകുമിത്. മൂന്നു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തെ പരസ്​പരം ബന്ധിപ്പിക്കുന്ന യാത്രാമാര്‍ഗവും ഇതോടെ തുറക്കപ്പെടും.
 നിലമ്പൂരില്‍നിന്ന് മണ്ഡലത്തിന്റെ മറ്റൊരു ഭാഗമായ തമിഴ്‌നാട്ടിലൂടെ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
 നാലോളം ആദിവാസി കോളനികൾക്കും ഏഷ്യയിലെ ഏറ്റവും വലിയ കൃഷിഫാമായ മുണ്ടേരി വിത്ത് കൃഷിത്തോട്ടവും സഞ്ചാരയോഗ്യമാക്കാനും കഴിയുന്ന ഈ റോഡ് വയനാടിനെ നിലമ്പൂർ റെയിൽവേയുമായി ബന്ധിപ്പിക്കാൻ വെറും 40 കി.മീ. കൊണ്ട് സാധിക്കകയും ചെയ്യും.

ഇതിനായി വേണ്ടത് വെറും ഏഴ് കിലോമീറ്റർ റോഡ് പുതുതായി നിർമ്മിക്കുക മാത്രമാണ്... നിലവിൽ ഈ ഭാഗത്ത് കുറച്ച് ഭാഗം പഴയ കൂപ്പ് റോഡ് മാത്രമാണ് ഉള്ളത്. തമിഴ്നാട് അതിർത്തി കടക്കാതെ  കേരളത്തിനകത്തു കൂടിയുള്ള റോഡായതിനാൽ പ്രത്യേകമായ ചേക്ക് പോസ്റ്റോ നിയന്ത്രണങ്ങളോ ആവശ്യമില്ല. മുന്നു കി.മി. ഫോറസ്റ്റ് മാത്രമാണ് ഇത്തരമൊരു വൻ വികസനത്തിന് തടസ്സമായിട്ടുള്ളത്.
 എറ്റവും ഒടുവില്‍ ജൂലൈ 12ന്‌ കല്‍പ്പറ്റയില്‍ വയനാട്‌ ഗവ. മെഡിക്കല്‍ കോളേജ്‌ ശിലാസ്‌ഥാപനത്തിനെത്തിയ മുഖ്യമന്ത്രി  ബദല്‍ പാതയുടെ വിശദമായ പ്രൊജക്‌ട് റിപ്പോര്‍ട്ട്‌ ഉടന്‍ തയാറാക്കി ഈ വര്‍ഷം തന്നെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. എങ്കിലും വനഭൂമിയുടെ കാര്യത്‌ില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ദേശീയപാത 212ല്‍ താമരശേരി ചുരത്തിലെ രണ്ടാം വളവില്‍ (29ാം മൈല്‍) ആരംഭിച്ച്‌ തളിപ്പുഴ വഴി പൂക്കോട്‌ ബസ്‌ സ്‌റ്റോപ്പിന്‌ സമീപം എത്തുന്നതാണ്‌ ചിപ്പിലിത്തോട്‌ ബദല്‍ പാത. 14.44 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ഈ പാത കോഴിക്കോട്‌ ജില്ലയിലെ കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലൂടെയും വയനാട്ടിലെ വൈത്തിരി പഞ്ചായത്തിലൂടെയുമാണ്‌ കടന്നു പോകേണ്ടത്‌. രണ്ടാംവളവ്‌ മുതല്‍ മരുതിലാവ്‌ വരെ 5.4 കിലോമീറ്റര്‍ സ്വകാര്യഭൂമിയാണ്‌. ഇവിടെ നിന്ന്‌ 3.3 കിലോമീറ്റര്‍ കോഴിക്കോട്‌ ഡിവിഷന്‍ പരിധിയിലെ റിസര്‍വ്‌ വനമാണ്‌. 8.74 കിലോമീറ്ററില്‍ തുടങ്ങി 14.44 വരെയുള്ള ഭാഗമാണ്‌ വൈത്തിരി പഞ്ചായത്തില്‍. ഇതില്‍ മൂന്നു കിലോമീറ്റര്‍ റിസര്‍വ്‌ വനവും 2.6 കിലോമീറ്റര്‍ നിക്ഷിപ്‌ത വനവുമാണ്‌. പാതയിസ്‌ 8.940 കിലോമീറ്ററാണ്‌ ആകെ വനഭൂമിയിലൂടെ കടന്നുപോകേണ്ടത്‌. നിര്‍മാണത്തിന്‌ 12 ഹെക്‌ടര്‍ സ്വകാര്യസ്‌ഥലവും ഏറ്റെടുക്കേണ്ടതുണ്ട്‌. സ്‌ഥലം വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയാറാണെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏറ്റെടുക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ശുഷ്‌കാന്തി കാട്ടുന്നില്ല. കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്‌ഥലമെടുപ്പ്‌ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, പി.കെ. ജയലക്ഷ്‌മി, വി.കെ. ഇബ്രാഹീംകുഞ്ഞ്‌ എന്നിവരും പങ്കെടുത്ത അന്നത്തെ യോഗത്തില്‍ രണ്ടു മാസത്തിനകം വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട്‌ തയാറാക്കി സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മരാമത്ത്‌ വകുപ്പ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടില്ല.
ചുരത്തിനു ബദലായി അഞ്ച്‌ പാതകളുടെ നിര്‍ദേശം ഉയര്‍ന്നിരുന്നു. ചിപ്പിലിത്തോട്‌-മരുതിലാവ്‌-തളിപ്പുഴ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴിപൂഴിത്തോട്‌-പടിഞ്ഞാറെത്തറ, കുഞ്ഞോം-വിലങ്ങാട്‌, മേപ്പാടി-ചൂരല്‍മല-പോത്തുകല്ല്‌-നിലമ്പൂര് എന്നിങ്ങനെയായിരുന്നു നിര്‍ദേശങ്ങള്‍. ഇതിൽ എറ്റവും അനുയോജ്യമായിട്ടുള്ളതും ഫാസിലിബിറ്റി സ്റ്റഡി നിർദ്ദേശിച്ചതും പോത്തുകല്ല് മേപ്പാടി റോഡ് ആണ് എന്ന് PWD റിപ്പോർട്ട് ചെയ്തു.
MLA PV അൻവറിന് എഴുതിയ കത്ത്

താങ്കളുടെ രാഷ്ട്രീയ ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ പ്രശസ്തി നേടിയെടുക്കാൻ കഴിയാവുന്നതും ആയുഷ്കാലം മുഴുവൻ രണ്ട് ജനതയുടെ പിന്തുണയും പ്രാർത്ഥനയും താങ്കളോടൊപ്പം നിലനിർത്താൻ പര്യാപ്തവുമായ ഒരു സ്വപ്ന പദ്ധതിയെ കുറിച്ച് താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു...

കേന്ദ്ര അനുമതിയുള്ള ഹിൽ ഹൈവേയിൽ പെടുന്ന പോത്ത്കല്ല് - മേപ്പാടി മലയോരപാത, മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കാൻ ഇന്ന് നിലവിൽ റോഡ് മാർഗ്ഗമില്ല. കോഴിക്കോട് ജില്ലയിലൂടെയോ തമിഴ്നാട് ചുരം കയറിയോ വേണം ഇവിടെയുള്ളവർക്ക് കൽപ്പറ്റ ബത്തേരി ഭാഗത്തെത്താൻ. മഴക്കാലത്ത് രണ്ട് ചുരങ്ങളും ഇടിയുകയും ഗതാഗതം സ്തംഭിക്കലും സ്ഥിരം പതിവാണ്. അതിനാൽ പോത്ത്കല്ല് - മേപ്പാടി ഹിൽ ഹൈവേ യാത്രാ യോഗ്യമായി കിട്ടാൻ വർഷങ്ങളായുള്ള മുറവിളിയാണ് ഇവിടുത്തെ ജനങ്ങൾ.
അതിന് വേണ്ടത് വെറും ഏഴ് കിലോമീറ്റർ ഫോറസ്റ്റ് അനുമതിയോടെ റോഡുണ്ടാവുക മാത്രമാണ്...  2009 ൽ Forest Dept. Conditional Saction തന്നിരുന്നു. But ആരുംfollow up ചെയ്യാത്തത് കാരണം വൈകി.
പോത്ത്കല്ല് വികസന ജനമുന്നണിയും മേപ്പാടി ഹിൽ ഹൈവേ ആക്ഷൻ കൗൺസിൽ, നിലമ്പൂർ ഹിൽ ഹൈവേ ആക്ഷൻ കൗൺസിൽ, നിലമ്പൂർ KSRTC ഫാൻസ്, ബത്തേരി രൂപത തുടങ്ങി അനവധി കൂട്ടായ്മകൾ ഈ പാത യാത്രാ യോഗ്യമായി കിട്ടാൻ കഠിനമായ ശ്രമത്തിലായിരുന്നു ഇത്രയും കാലം... ഞങ്ങളുടെ എല്ലാവരുടെയും ശ്രമഫലമായി 8 ലക്ഷം രൂപ സർവ്വേസ്റ്റഡിക്ക് വേണ്ടി 20l6 ഏപ്രിലിൽ അനുവദിച്ചു.
ഇപ്പോൾ താങ്കളിലാണ് ഞങ്ങളുടെ പ്രതീക്ഷ... താങ്കൾ വിചാരിച്ചാൽ നിശ് പ്രയാസം പൂർത്തികരിക്കാൻ കഴിയുന്ന ഈ പദ്ധതി നടന്നാൽ താങ്കളുടെ ജീവിതത്തിലെ ഒരു പൊൻ തൂവലായിരിക്കും ഈ ഹൈവേ.
കൈ വെടിയരുത്... കൈ പിടിച്ചുയർത്തുമെന്ന വിശ്വാസത്തോടെ...

നാസർകോട്ടക്കുത്ത്,
9061 28 91 91
പ്രസിഡന്റ്,
വികസന ജന മുന്നണി
പോത്തുകല്ല്.


  സൗദിയിൽ വന്നിറങ്ങി ആദ്യം തന്നെ വന്ന് ചാടിയത്,കൂട്ടുകാർ മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു  ട്രിപ്പ് പ്രോഗ്രാമിന്റെ നടുവിലേക്കാണ്.   അബ്ഹയിലെ അൽ സുദ എന്ന മലനിരകൾ സമുദ്രനിരപ്പിൽ നിന്ന് 10800 അടി ഉയരത്തിലുള്ള ശൈത്യ മേഖല ടൂറിസ്റ്റ് സ്പോട്ടാണ്.






(കോഴിക്കോട് ഫ്ലൈറ്റ് പറക്കുന്ന ഉയരം 7000 SL feet ഉയരത്തിലാണെന്ന് ഓർക്കണം. അതുക്കും മേലേ...) ഗൾഫ് രാജ്യങ്ങൾ മുഴുവൻ അതിശക്തമായ 48-50 ഡിഗ്രി ചൂട് അനുഭവിക്കുമ്പോൾ ഇവിടെ കോട മൂടിയ റോഡുകളും ഐസ് മഴ പെയ്യുന്ന കുന്നിൻ ചരുവുകളും...  പുതിയ അനുഭവങ്ങൾക്ക് ഈ വരവ് സാക്ഷിയായി...
ഒരു മൂന്നാർ യാത്രാ വിവരണം

സഞ്ചാരിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കാന്തല്ലൂരിലെ മഞ്ഞിൽ പുതഞ്ഞ ആപ്പിൾ തോട്ടത്തിലൂടെ നടക്കാനായിരുന്നു ഇപ്രാശ്യത്തെ ഞങ്ങളുടെ യാത്ര. മഞ്ഞ് മൂടി കിടക്കുന്ന ആപ്പിൾ മരങ്ങളിൽ ചുവന്ന സുന്ദരി ആപ്പിളുകൾ ഒളിഞ്ഞ് നോക്കുന്നത് വശ്യമായ കാഴ്ചയാണ്. തട്ടുതട്ടായ  കാന്തല്ലൂരിന്റെ ഭൂമിയിൽ ഓറഞ്ചും, സ്റ്റോബറിയും, ബ്ലാക്ബറിയും, സബർജലും, പ്ലംസും അങ്ങനെ അനേകം പഴങ്ങളുടെ അധികം ആരും അറിയാത്ത കേരളത്തിലെ വിളനിലമാണ്.
 പാലക്കാട്, നെല്ല് വിളയുന്ന പാട വരമ്പുകൾക്ക് കാവലായി കരിമ്പനകളും  -പൊള്ളാച്ചിയിൽ നിന്ന് ഉടുമൽപേട്ട് റോഡിലെ ആകാശം മുട്ടി നിൽക്കുന്ന കാറ്റാടികളും അമരാവതി ഡാമിലെ മീൻ പിടുത്തവും - മറയൂർ ചന്ദന മരങ്ങളും കരിമ്പ് നീര് വററിച്ച് പ്രശസ്തമായ മറയൂർ ശർക്കര നിർമ്മാണവും, പണ്ട് കാലങ്ങളിൽ മുനികൾ തപസ്സിരിക്കാൻ നിർമ്മിച്ച കുന്നിൻ ചരുവിലെ മുനിയറകളും ടൈഗർ റിസർവ് ഫോറസ്റ്റും യാത്രയിൽ കിട്ടുന്ന അനുഭവങ്ങളാണ്  -
തിരിച്ച് പഞ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി മലയിൽ നിന്നുളള വെള്ളച്ചാട്ടം, വംശനാശം നേരിടുന്ന വരയാടുകൾ വളരുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആനമുടി മലയിലേക്ക് ബസ്സിൽ ഒരു ട്രക്കിംങ്ങ്.  ഇരവികുളം നാഷനല്‍ പാര്‍ക്ക് മൂന്നാറിനടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണിത്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമ സ്ഥലമാണ് മൂന്നാര്‍. ഈ മൂന്നു നദികളുടെ സംഗമവേദി ആയതു കൊണ്ടാണ് മുന്നാര്‍ എന്ന പേരു വന്നത്. ആഗസ്റ്റ് തൊട്ട് മാര്‍ച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്നത്. അവിടെ നിന്നും മാട്ടുപെട്ടി ഡാം, എക്കോ പോയന്റ്, കണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ... മാട്ടുപ്പെട്ടി കുണ്ടള ഡാമുകളിലെ വെള്ളം എത്തിച്ചേരുന്നത്‌ പള്ളിവാസല്‍ പവര്‍ഹൗസിലേക്കാണ്‌. ആര്‍ച്ച്‌ ഡാമിന്റെ മാതൃകയില്‍ പണിതിട്ടുള്ള കുണ്ടള ഡാം കേരളത്തിലെ ആദ്യകാല ഡാമുകളിലൊന്നാണ്‌.  അവിടെ ഒരു ഒന്നൊന്നര സീൻ ആണ് നമ്മളെ കാത്ത് ദൈവം ഒരുക്കി വെച്ചിരിക്കുന്നത്. ഇപ്പോൾ കുണ്ടറ ഡാമിന്റെ അടുത്ത് ഒരു പ്രത്യേക മരം ഇലകൾ കൊഴിച്ച് മരം മുഴുവൻ റോസ്-വൈറ്റ് കളറിലുള്ള പൂക്കൾ നിറഞ്ഞ് നിക്കുന്നത് ഡാം കാഴ്ചകൾ വിവരിക്കാനാവാത്ത വിധം മനോഹരമാണ്... ഓരോ യാത്രയും ഓരോ അനുഭവങ്ങളും ഒരോ പാഠങ്ങളുമായിരിക്കും നമുക്ക് നല്കുക..
ദൈവം എത്ര ഭംഗിയായാണ് പ്രകൃതിയെ ഒരുക്കിയിരിക്കുന്നതെന്നും,  "നിങ്ങൾ ഭൂമിയിലൂടെ വേണ്ടുവോളം സഞ്ചരിക്കുകയും എന്നിട്ട് അവൻ നിങ്ങൾക്ക് ചെയ്ത് തന്ന അനുഗ്രഹങ്ങളെയും അവന്റെ കഴിവുകളേയും മനസ്സിലാക്കുകയും ചെയ്യുക.. ദൈവത്തിന്റെ നന്ദിയുള്ള ദാസൻമാരാവാൻ വേണ്ടി." എന്ന വി.ഖുർആൻ വചനവുമാണ് ഈ യാത്രയിൽ മനസ്സിൽ വന്നത്. സഞ്ചാരികൾക്ക് ഇത്രയും നല്ല, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത വിധം വിരുന്നൊരുക്കി തരുന്ന ദൈവത്തിന് ഒരു നന്ദി വാക്കെങ്കിലും പറയാതെ ഈ വിവരണം പൂർത്തിയാകുന്നില്ല. സർവ്വേശ്വരന് സ്തുതി...

നാസിർ കോട്ടക്കുത്ത്
*ഒരു ഓർമ്മക്കുറിപ്പ്*

"ആരാടാ.. മത്തി കുട്ടി... " ഇടി മുഴക്കത്തോടെയുള്ള ആ ചോദ്യം ഹിന്ദി മാഷ് ശിവദാസൻ സാറിന്റെ തായിരുന്നു...
 ആ ഹാളിലെ മൊത്തം ക്ലാസുകളും നിശബ്ദമായി... ക്ലാസ്സെടുത്തു കൊണ്ടിരുന്ന ടീച്ചെർമാരെല്ലാം പെട്ടെന്നേന്തോ സംഭവിച്ചപ്പോലെ...
കുട്ടികൾ പരസ്പരം നോക്കി.., ഇടിവെട്ടിയതല്ല..
അപ്പുറത്തെ ക്ലാസിൽ നിന്നും ശിവദാസൻ സാറാണ്... എല്ലാവർക്കും ഭയമാണ് അദ്ദേഹത്തെ..
നിശബ്ദതയിൽ വീണ്ടും അതേ ശബ്ദം...
"ആരാടാ.. മത്തിക്കുട്ടി...?"
ഇപ്പോഴാണ് ചോദ്യം വ്യക്തമായത്...

കഴിഞ്ഞ പരീക്ഷയുടെ ആൻസർ പേപ്പർ വാല്യുവേഷൻ കഴിഞ്ഞത് മാഷ് ചുരുട്ടി പിടിച്ചാണ് ക്ലാസിലേക്ക് വന്നത്...
നമസ്തേ.. സാർ...
കൈ കൂപ്പലിൽ പലരുടെ മനസ്സിലും പല പ്രാർത്ഥനകളായിരുന്നു... ഹിന്ദി സാറിനെ കാണുന്നതേ വെപ്രാളമായിരുന്നു...
പരീക്ഷാ പേപ്പർ കണ്ടതോടെ ആകപ്പാടെ ഒരു വേദന... ചങ്കിലാണോ, നെഞ്ചിലാണോ.. അതോ വയറിനകത്താണോ..? എവിടെയൊക്കെയോ പലതരം വേദനകൾ...
ശ്വാസമിടിപ്പ് കൂടി കൂടി വരികയാണ്...
വയറിനകത്ത് രാവിലെ കഴിച്ച പുട്ടും പുട്ടിലെ തേങ്ങയും അടി തുടങ്ങി കഴിഞ്ഞു...
ഇന്നെന്തെങ്കിലും നടക്കും.. അടി ഉറപ്പാണ്..
ഹിന്ദി കുറച്ച് കട്ടിയാണ്... അക്ഷരങ്ങളെല്ലാം എന്തോ ശത്രുതയിലാണ്.. വഴങ്ങുന്നില്ല.. ഛായും ങ്ങായും എല്ലാം ഒരേ പോലെ...
മത്തങ്ങ എഴുതിയാൽ മത്തച്ഛനാകുന്ന കലാരൂപം...
ചക്കിക്കൊത്ത ചങ്കരനെന്ന പോലെ മാഷും... ഒരു മെരുക്കമില്ല..
പരന്ന ശരീരവും കനത്ത ശബ്ദവും
കയ്യിൽ വടിയും...
മൂത്രമൊഴിക്കാൻ മൂത്രപുര കാണാറില്ല... സാറിനെ കാണുമ്പോഴേ പാതി നടന്നിരിക്കും...

എല്ലാവരും പരസ്പരം നോക്കുന്നു... മത്തിക്കുട്ടി..? അങ്ങനെയെരാൾ..

പെട്ടന്ന് ആൺ കുട്ടികളുടെ ഇടയിൽ നിന്നും വെളുത്ത അധികം ഉയരമില്ലാത്ത ഒരാൾ... പകുതി എണീറ്റ് പകുതി എണീക്കാതെ എണീറ്റു. എല്ലാവരുടെയും കണ്ണുകൾ അങ്ങാട്ടായി..
എന്താടാ നിന്റെ പേര്...?
ഹാളിൽ മൊത്തം വീണ്ടും നിശബ്ദത..
'' മത്തായി കുട്ടി.. സാർ.. "
''നിന്റെ A എവിടെ പോയെടാ....?"
ഇംഗ്ലീഷിൽ മത്തായി കുട്ടി എന്നെഴുതിയപ്പോൾ ഒരു A എഴുതാൻ വിട്ടു പോയി, മത്തിക്കുട്ടിയായി... 
"ഇങ്ങോട്ട് ഇറങ്ങി വാടാ.. എല്ലാവരും ഒന്ന് കാണട്ടെ.. മത്തി കുട്ടിയെ ... നിനക്കേ.. ഒരു A കുറവാല്ലോടാ..." ഹെ... ഹെ... ഹെ... ഗൗരവത്തോടെ മസിലുപിടിച്ച് വരാറുള്ള മാഷിനും കൺട്രോൾ വിട്ടപ്പോൾ പിന്നെ ക്ലാസിൽ ആകെ കൂട്ടച്ചിരിയായിരുന്നു... ആ ചിരി  ഹാളിലെ മുഴുവൻ ക്ലാസിലേക്കും പടർന്ന ചിരിയായി...

*നാസിർ കോട്ടക്കുത്ത്*
പോത്തുകല്ല്

 *പ്രവാസത്തിന്റെ കണ്ണുനീർ...*

ഇനിയില്ല  കരയുവാൻ
ത്രാണി യെന്നോതി,
കരയുന്നു  കണ്ണുകൾ
ക്കിതു മാത്രമോ ജന്മ ദൗത്യം...

കടലുകൾക്കൊക്കെയും
മേലെ  പറന്നവർ
കടലോളം കനലുകൾ
ഉള്ളിലേറ്റാൻ..?

കരയുന്ന പെണ്ണിന്റെ
കനലുകളണക്കുവാൻ
കനകത്തിനാവുമോ
കസർത്തുകാരാ..?

അന്യന്റെ  മാറാപ്പു
ചുമലിലേറ്റുന്നതും,
ആരാന്റെ  ഖജനാവ്
സൂക്ഷിക്കാനേറ്റതും,
ആരോഗ്യമൊക്കെയും
ആവിയായ് തീർത്തതും
അവനാന്റെ പുരയിടം
വിറ്റിട്ടു വേണമോ..?


ഇനിയില്ല  കരയുവാൻ
ത്രാണി യെന്നോതി,
കരയുന്നു  കണ്ണുകൾ
ക്കിതു മാത്രമോ ജന്മ ദൗത്യം..?

നാസിർ കോട്ടക്കുത്ത്
*എന്റെ ഉമ്മ എന്റെ പൊന്നുമ്മ*

*ഈ പെരുന്നാളിന് ഒരു ഉമ്മ നമ്മുടെ ഉമ്മാക്ക് കൊടുക്കുക.*

നമ്മൾ നമ്മുടെ ഉമ്മയോട് സലാം പറയാറുണ്ടോ..?
ഒരു പെരുന്നാളിനെങ്കിലും ഉമ്മായുടെ കവിളിലോ നെറ്റിയിലോ ഒരു ഉമ്മ കൊടുക്കാൻ നമ്മൾ തയ്യാറായിട്ടുണ്ടോ..?
ഇപ്രാവശ്യത്തെ പെരുന്നാളിന് നമുക്ക് നമ്മുടെ ഉമ്മയെ എല്ലാ മക്കളുടേയും മരുമക്കളുടെയും പേരക്കുട്ടികളുടെയും മുന്നിൽ വെച്ച് ഒന്ന് ആദരിക്കുന്നത് ഒന്ന് ഓർത്ത് നോക്കൂ... സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുന്നത് കാണാം. ഇത് അനുഭവമാണ്...
കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളുടെ  എല്ലാ പെരുന്നാളിനും എല്ലാ ജ്യേഷ്ഠാനുജൻമാരും ഭാര്യമാരും കുട്ടികളും എല്ലാവരും ഏതെങ്കിലും  ഒരു വീട്ടിൽ ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാറാണ് ഞങ്ങളുടെ പതിവ്. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയാൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹാളിന്റെ പ്രധാന ഭാഗത്ത് നടുവിലായി ഒരു കസേരയിട്ട് ഉമ്മയെ ഞങ്ങൾ അതിലിരുത്തും.  എന്നിട്ട് ചെറിയ മകൻ ആദ്യം ഉമ്മയുടെ കവിളിലോ നെറ്റിയിലോ ചേർത്ത് പിടിച്ച് ഉമ്മ കൊടുക്കും. മറ്റു മക്കളും മരുമക്കളും ചുറ്റിനും കൂടി നിന്ന് കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഫോട്ടോ എടുക്കകയും ചെയ്യും. അങ്ങനെ
ഓരോ മക്കളും മരുമക്കളും പേരക്കുട്ടികളും വരിവരിയായി വന്ന് ഉമ്മ കൊടുക്കുമ്പോൾ വലിയ വലിയ മക്കളൊക്കെ വന്ന് ഉമ്മ കൊടുക്കുമ്പോൾ ഉമ്മായുടെയും ഞങ്ങളുടെയുമൊക്കെ കണ്ണുകൾ നിറയും. കാരണം  അന്നോളം ഉമ്മയെ കാണുമ്പോൾ ഒന്ന് സലാം പോലും പറയാൻ മടിയോ നാണമോ ഒക്കെയായിരിക്കും എല്ലാവർക്കും. അങ്ങനെയുള്ള തന്റെ മകൻ വർഷങ്ങൾക്ക് ശേഷം പെരുന്നാൾ സമ്മാനമായി എല്ലാവരുടെയും മുന്നിൽ വെച്ച് ഒരുമ്മാന്റെ സ്ഥാനവും മൂല്യവും സ്നേഹവും അംഗീകരിച്ച് നെഞ്ചോട് ചേർത്ത് വെക്കുന്നു... തനിക്കെല്ലാത്തിലും വലുത് തന്റെ ഉമ്മ തന്നെയാണെന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് ഈ പെരുന്നാൾ സുദിനത്തിൽ മനസ്സുകൊണ്ട് പ്രഖ്യാപിക്കുന്നു.  ഇതിൽപരം സുകൃതം മറ്റെന്തുണ്ട്.. പ്രത്യേകിച്ച് ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട മാതാ പിതാക്കളിൽ ഒറ്റപ്പെടലിന്റെ വലിയ കയങ്ങളിലൂടെയായിരിക്കും അവരോരോ ദിവസങ്ങളും തള്ളി നീക്കി കൊണ്ടിരിക്കന്നത്. തന്റെ ഇന്നോളം താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന ഒരാൾ നഷ്ടപ്പെടുമ്പോൾ താങ്ങാൻ കഴിയാത്ത വലിയ വിടവ് നികത്താൻ കഴിയാതെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ നമുക്ക് ചിന്തിക്കാൻ കഴിയുനുണ്ടോ..? അതവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാ.. ധൈര്യം കൊടുക്കാൻ നമ്മളുമില്ലെങ്കിൽ തകർന്നു പോകും..   താങ്ങി നിർത്തി ധൈര്യം കൊടുക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ നമ്മളേ കൊണ്ടൊക്കെ പിന്നെ എന്ത് കാര്യം..?
 അവര് നമ്മളെ മടിയിലിരുത്തി കൊഞ്ചിച്ച് ഉമ്മ വെച്ചിരുന്ന ആ പഴയ കാലം നമ്മൾ ഓർക്കാറില്ലെങ്കിലും അവർ പലപ്പോഴും ഓർക്കുന്നുണ്ടാവും.
നമ്മൾ മക്കളെല്ലാവരും നമ്മുടെ ഉമ്മയോടുള്ള സ്നേഹം മനസ്സിൽ മറച്ചുവെക്കുന്നവരാണ്. നമ്മുടെ മനസ്സിൽ അവരോട് സ്നേഹമുണ്ടെങ്കിലും അവരോട് ആ സ്നേഹം പ്രകടിപ്പിക്കാൻ നമുക്ക് കഴിയാറില്ല. പുറത്ത് പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം കൊണ്ട് ആർക്കാണ് പ്രയോജനം...
നമ്മൾ എപ്പോഴും നമസ്കാര ശേഷവും മറ്റും അവർക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്.. പക്ഷേ ഒരു പ്രാവശ്യമെങ്കിലും നമ്മൾ നമ്മുടെ ഉമ്മയുടെ മുഖത്ത് നോക്കി ഉമ്മാ ഞാൻ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞ്‌ ധൈര്യം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ..? അങ്ങനെ കഴിയുമ്പോഴാണ് പ്രാർത്ഥനയുടെ പോസിറ്റീവ് എനർജി അവരുടെ മനസ്സിന് സന്തോഷവും സുഖവും ധൈര്യവും ഉള്ളവരാകുകയും ഒരുപാട് അസുഖങ്ങളേയും ഒറ്റപ്പെടലുകളേയും പ്രതിരോധിക്കാനുള്ള മനഃശക്തിയും  ആത്മവിശ്വാസവും ഒക്കെ ലഭിക്കുകയും ചെയ്യുന്നത്... അത് നമ്മൾ എത്രകാശ് ചിലവാക്കി വാങ്ങി കൊടുക്കുന്ന ഏത് മരുന്ന് കൊണ്ടും നേടികൊടുക്കാൻ കഴിയാത്ത വലിയ സഹായവും അതിലേറെ പുണ്യവുമാണ്..

ഇപ്രാവശ്യത്തെ പെരുന്നാൾ നമ്മുടെ മാതാപിതാക്കളെ ആദരിക്കാനും കൂടിയുള്ളതായാൽ അതിൽ പരം പുണ്യം മറ്റെന്താണ്..
*ഈ പെരുന്നാളിന് ഒരു ഉമ്മ നമ്മുടെ ഉമ്മാക്ക് കൊടുക്കുക.*

അല്ലാഹു അനുഗ്രഹിക്കട്ടെ-
വായിക്കുക, ഷെയർ ചെയ്യുക..

പ്രാർത്ഥനയോടെ
നിങ്ങളുടെ,

*നാസിർ കോട്ടക്കുത്ത്*




  
നിങ്ങൾക്ക് മരണത്തേ പേടിയാണോ...? മരണത്തിനു് ശേഷം...  നരകത്തേ പുഛമാണോ...? സ്വർഗ്ഗവും നരകവും..അതെല്ലാം imaginations... !! അല്ലേ..?  എല്ലാം നമ്മൾ മനുഷ്യ മനസ്സിന്റെ creations... !! തത്ക്കാലം അങ്ങനെയൊക്കെയല്ലേ നമ്മൾ കരുതി വെച്ചിരിക്കുന്നത്... സ്വമനസ്സിനെ സമധാനിപ്പിക്കാൻ നമ്മൾ കണ്ടെത്തിയ നൊട്ടു ന്യായങ്ങൾ.. ദൈവം തന്ന അനുഗ്രഹങ്ങളെ പരമാവധി ആസ്വദിക്കകയും എന്നിട്ട് അല്പം പോലും നന്ദി കാണിക്കാൻ സമയമില്ലാത്ത വെറും അലസൻമാർക്ക് മുന്നിൽ ഈ വീഡിയോ സമർപ്പിക്കുന്നു...
      ദൈവം ശിക്ഷിക്കുന്നതിന് മുമ്പ് വെറുതെയൊന്ന് കാൽ വഴുതി വീണാലുള്ള അവസ്ഥ ഊഹിച്ചു നോക്കുക... (ഇത് വെറും സാമ്പിൾ വെടിക്കെട്ട്...)

ദൈവം നമ്മളെ എല്ലാവരെയും ഇത്തരം അവസ്ഥയിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ... ആർക്കും ആരെയും രക്ഷിക്കാൻ കഴിയാത്ത അന്ത്യനാളിലെ വിധി പറച്ചിലിൽ നരകത്തിലെ കൊടും തീയ്യിലേക്ക് വലിച്ചെറിയപ്പെടുന്ന നിർഭാഗ്യവാൻമാരിൽ ഞാനും നിങ്ങളും ഉൾപ്പെടാതിരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ -
*മേപ്പാടി ഹൈവേക്ക് വേണ്ടിയുള്ള ഈ ആവേശം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ സമ്മർദ്ദമാകുകയും തുടർ നടപ്പടികൾ ത്വരിതപ്പെടുത്താനും നമുക്ക് കഴിഞ്ഞാൽ വിജയത്തിന്റെ ദൂരം കുറഞ്ഞു വരും...*

മേപ്പാടി റോഡ് പൂര്‍ത്തിയായാല്‍, സമീപഭാവിയില്‍ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ യാത്രാമാര്‍ഗമാകാനിടയുള്ള എറണാകുളം-ബാംഗ്ലൂര്‍ റൂട്ടില്‍ ദൂരം 60 കിലോമീറ്ററോളം കുറയാനുമിടയാകും. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായ തിരുവമ്പാടി-പൂവാറംതോട്-നിലമ്പൂര്‍ റോഡുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ വയനാട്, മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റോഡുകൂടിയാകുമിത്. മൂന്നു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തെ പരസ്​പരം ബന്ധിപ്പിക്കുന്ന യാത്രാമാര്‍ഗവും ഇതോടെ തുറക്കപ്പെടും. ഇപ്പോള്‍ നിലമ്പൂരില്‍നിന്ന് മണ്ഡലത്തിന്റെ മറ്റൊരു ഭാഗത്തെത്താൻ തമിഴ്‌നാട്ടിലൂടെ കിലോമീറ്ററുകളോളം സഞ്ചരിണ്ട അവസ്ഥയാണുള്ളത്. ഇതോടൊപ്പം ഈ മേഖല, ലോക ടൂറിസം മാപ്പിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന വയനാടിന്റെ ടൂറിസ്റ്റ് കോറിഡോറായി മലപ്പുറത്തിന്റെ പ്രതിച്ഛായ മാറി ടൂറിസം രംഗത്തേക്ക് പുത്തനുണര്‍വുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പോത്തുകല്ലും മേപ്പാടിയും സൈര്യ വിഹാരത്തിന് മാർഗ്ഗമില്ലാത്ത രണ്ട്  ജനതകൾ  വനാതിർത്തിക്കിരുവശവും പരസ്പരം  ബന്ധപ്പെടാൻ  കഴിയാതെ നിൽക്കുമ്പോൾ  പോത്തുകല്ല് - മേപ്പാടി മലയോരപാത യാത്രാ യോഗ്യമാക്കാൻ  അധികൃതരുടെ കരുണക്ക് വേണ്ടിയുള്ള മുറവിളി വർഷങ്ങളോളം പഴക്കമുണ്ട്..
പോത്ത്കല്ല് - മേപ്പാടി ഹിൽ ഹൈവേ പൂർത്തീകരിക്കാൻ തന്റെ കഴിവിന്റെ നൂറ് ശതമാനവും ശ്രമിക്കുമെന്നും കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി രണ്ട് വർഷത്തിനുള്ളിൽ തന്നെ  ഈ പാത പൂർത്തീകരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഈ ആവശ്യമുന്നയിച്ച് ഒരു ജനകീയ മാർച്ച് സംഘടിപ്പിക്കുകയാണെങ്കിൽ അതിന്റെ മുന്നിൽ നിന്നു കൊണ്ട് തന്നെ അതിനെ നയിക്കുമെന്നും നിലമ്പൂരിന്റെ MLA ശ്രീ. പി.വി അൻവർ അന്ന് പ്രഖ്യാപിച്ചത് നിറഞ്ഞ ആ രവത്തോടെയും കൈയ്യടിയോടെയുമാണ് ജനങ്ങൾ സ്വീകരിച്ചത്..
സർവ്വേ നടപടികളും ഫണ്ട് അലോട്ടുമെന്റും കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന വിശ്വാസം ജനങ്ങളിൽ പുതിയ സ്വപ്നങ്ങൾക്ക് ചിറക് നല്കുന്നു.. ഭരണകക്ഷിയായ CPM ന്റെ പോത്ത്കല്ല് യുണിറ്റ് ഈ വിഷയത്തിൽ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ നടത്തുന്നത് പാർട്ടി ഭേതമന്യേ മുഴുവൻ ജനങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതും ശ്ളാഘനീയവുമാണ്...

ഇതിന് വേണ്ടി ഊർജ്ജവും യുവത്വവും സംഘടിപ്പിച്ചു കൊണ്ട് മലപ്പുറം -വയനാട് ഹിൽ ഹൈവേ ഫേസ് ബുക്ക്, watsapp കൂട്ടായ്മകളും സജീവമായി രംഗത്ത് വന്നപ്പോഴാണ് ജനവികാരം മനസ്സിലാക്കുകയും നിരന്തരമായ സമ്മർദ്ദം നാട്ടിൽ രൂപപ്പെടുകയും ചെയ്തത്. വയനാട്-മലപ്പുറം ആക്ഷൻ കൗൺസിൽ, മേപ്പാടി ഹിൽ ഹൈവേ ആക്ഷൻ കൗൺസിൽ, ബത്തേരി രൂപത, KSRTC നിലമ്പൂർ ഫാൻസ്, വികസന ജന മുന്നണി - പോത്തുകല്ല്, പോപ്പി ജിദ്ദ,  തുടങ്ങിയവരുടെയും
ഇടത്പക്ഷ യുവജന സംഘടനയുടെ നേതാക്കൾ സഹീർ പരപ്പൻ, MLA എം സ്വരാജ്, MLA ശ്രീ PV അൻവർ, വയനാട് MLA ശശീന്ദ്രൻ, MP വഹാബ്ക്ക, KPCC സെക്രട്ടറി ശ്രീ വി.വി പ്രകാശ്, ശ്രീ. സുഗതൻ മാസ്റ്റർ, നൈനാൻ ബിജു സാർ, ജിജിത് PV വയനാട്, റനീസ് കെ.ടി, തുടങ്ങി എല്ലാവടെയും ശ്രമങ്ങളാണ് സ്വപ്ന പാതക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടിയത്..
ഈ ആവേശം കെടാതിരിക്കാനും ജ്വാലയായി പടരാനും ലക്ഷ്യം പൂർത്തിയാകുന്നത് വരെ ഒരു മനസ്സോടെ നാടിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനും എല്ലാ പാർട്ടി വിരോധങ്ങളൂം മറന്ന് ജനപിന്തുണയോടെ നമ്മുടെ പാത പൂർത്തീകരിക്കാൻ വേണ്ട സമ്മർദ്ദങ്ങൾ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്.. ഈ ആവേശം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ സമ്മർദ്ദമാകുകയും തുടർ നടപ്പടികൾ ത്വരിതപ്പെടുത്താനും നമുക്ക് കഴിയുമ്പോൾ വിജയത്തിന്റെ ദൂരം കുറഞ്ഞു വരും...
ഞാൻ പിറകോട്ട് വെക്കുന്ന കാൽപാടുകളാണ് എന്റെ നാടിന്റെയും വികസന മുരടിപ്പ്...
 എന്ന് മനസ്സിലാക്കി മേഖലയിലെ സർവ്വ ജന പിന്തുണയും പ്രവർത്തനങ്ങളൂം ഊർജ്ജിതമാകണം.

*വികസന ജന മുന്നണി - പോത്തുകല്ല്*
നിന്റെ എല്ലാ വേദനകളിലും ഞാനുണ്ട് കൂടെ... പങ്കു വെക്കാൻ കഴിയുമായിരുന്നെങ്കിൽ ആദ്യം ഞാനാവശ്യപ്പെടുക നിന്റെ വേദനകൾ എനിക്ക് നൽകാനായിരിക്കും... സത്യമായിട്ടും നീ വേദനിക്കുന്നതും കരയുന്നതും എനിക്ക് സഹിക്കാൻ കഴിയാത്തതാണ്... എന്നാലും പലപ്പോഴും നിന്നെ ഞാൻ കരയിച്ചിട്ടുണ്ട്... അപ്പോഴൊക്കെ നീ കരയുന്നതിന്റെ പതിന്മടങ്ങ് നീയറിയാതെ ഞാൻ കരയാറുണ്ട്.. അത് ചിലപ്പോഴൊക്കെ കുറ്റബോധം കൊണ്ടും പലപ്പോഴും ജീവനേക്കാൾ സ്നേഹിക്കുന്ന നമ്മുടെയിടയിൽ നിർഭാഗ്യവശാൽ ഇങ്ങനെയൊരനുഭവം വന്നു പോകുന്നതിലുള്ള സങ്കടംകൊണ്ടും ആകാം..
പക്ഷേ, നീ വേദനിക്കുന്നത് തടയാൻ എന്റെ ജീവൻ കൊടുത്തായാലും വേദനയകറ്റാൻ കഴിയുമെങ്കിൽ ഞാനത് ചെയ്യാൻ തയ്യാറാണ്.. കാരണം എനിക്കേറ്റവും പ്രിയപ്പെട്ടവൾ നീയാണ്.. എന്തിനേക്കാളും ഞാൻ സ്നേഹിക്കുന്നതും നിന്നെയാണ്.. നിന്റെ ശ്വാസം എന്റെ ശ്വാസത്തിൽ ലയിക്കുന്ന നിമിഷങ്ങളെ ഞാൻ ഓർക്കുന്നു. നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ അമരുന്ന നിമിഷവും.. നിന്റെ സാമീപ്യം എന്റെ നിലനിൽപിന്റെ ഊർജ്ജമാണ്.. നഷ്ടപെടാതെയും അകന്നുപോകാതെയും സൂക്ഷിച്ചു വെക്കാൻ മാത്രം നീ എനിക്ക് നിധിയും മാണിക്യവുമാണ്.. സത്യമായിട്ടും ഞാൻ അല്ലാഹുവിനോട് നന്ദിയുള്ളവനാണ്, കാരണം അല്ലാഹു എനിക്ക് സമ്മാനിച്ചത് ആർക്കും കിട്ടാത്ത ഒരു നിധിയാണ്.. ആ നിധി എന്റെ ജീവിതത്തിന്റെ പ്രകാശവും സുന്ധവുമാണ്...