2017 ജനുവരി 7, ശനിയാഴ്‌ച

കരളുകൾ കൊത്തി
പ്പറിക്കുന്ന കഴുകഴുകൻറ ചുടുകണ്ണു കണ്ടു
ഞാനെന്റെ  നേതാവിലും

ഉണങ്ങിയ മനുഷ്യന്റെ
കോലങ്ങളൊക്കെയും
ഭിശഗ്വരൻമാർക്ക് നീ
തൂക്കി  വിൽക്കുന്നുവോ..?

അമൃതെന്ന് ചോല്ലി
ഊട്ടുന്ന വിഷത്തിനും
കാശെണ്ണി വാങ്ങയിവർ
മക്കളെ  തീറ്റുന്നോർ...

മകനെയൊരു മന്ത്രിയായ്
മാറ്റുവാൻ നീയിനി
മരുമകളെ വിറ്റാലും
വേണ്ടില്ലന്നോതുമോ..?

ആരാണ്  ആരെടാ
ആരാണ്  ആണെടാ...
കാടിന്റെ  മക്കൾക്കും
കാട്ടാളനായെടോ..?

ഇനിയില്ല യൊളിക്കുവാൻ
കാട്ടിലുമൊക്കില്ല...
ലജ്ജിച്ചു  പോയെടോ
നിൻ വിധിയോർത്തു ഞാൻ...

ഞാനെന്ന  ജനത്തിന്റെ 
ജനലുകളടച്ചു നീ
ശ്വാസവും  മുട്ടിച്ചു, 
അന്നവും മുട്ടിച്ചു..





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ